മയൂഖം
Tuesday, 24 September 2013
Sunday, 22 September 2013
Saturday, 14 September 2013
ഇന്നെൻ ജാലകം തുറന്നിട്ടൊരാ പാതയിൽ
ചിരി തൂകുമാമുഖം ഞാൻ തിരഞ്ഞു
കരയാം മനസ്സിൻ അഗാധത്തിലെപ്പോഴോ
നീയാം കുളിർക്കാറ്റലയടിച്ചു
ശ്യാമാംബരം വീണലിഞ്ഞൊരാ സാഗരം
എൻ നിസ്വനം വിസ്മരിച്ചിരികാം
ചിറകറ്റ മോഹങ്ങൾ അകലേക്ക് മറയുമ്പോൾ
ഈ വഴിത്താരയിൽ ഞാൻ തനിച്ചായ്
നീയെന്ന സത്യം നിലച്ചുവേന്നെപ്പോഴോ
ഇരുളാർന്നോരീ മനം ഓർത്തുപോയി
നിൻ സാന്നിധ്യമന്നെനിക്കെന്തായിരുന്നെന്നു
നിന്നസാന്നിധ്യത്തിൽ ഞാൻ ഓർത്തുപോയി
അകലുന്ന മേഘങ്ങൾ മൊഴിയുന്ന വാക്കുകൾ
എൻ കണ്ണുനീർതുള്ളിയിൽ പ്രതിഫലിപ്പൂ
ഞാൻ എന്നുമൊഴുകിടും നദിയായിടുന്നു
നിന്നെ തിരഞ്ഞു ഞാൻ സഞ്ചരിപ്പൂ
എൻ ബാല്യത്തിൽ നീ എൻറെ തോഴനായ്
വസന്തമാം കൗമാരത്തിലെൻ ശലഭമായ്
ശിശിരമാമീ യൌവനത്തിന്റെ തീരത്ത്
നീ സത്യം തിരഞ്ഞിടുന്നു
ചെമ്പനീർ പൂവിനു ശലഭമെന്താകുന്നു
ഒഴുകുന്നോരരുവിക്കു കുളിർകാറ്റതെന്താണ്
മൂകമാമീ വഴിത്താരയിൽ നിന്ന് ഞാൻ
എന്നിലെ നിന്നെ തിരിച്ചറിഞ്ഞു
മരണം! നിനക്ക് നിൻ സ്വപ്നങ്ങളേകിയോ?
നിൻ മനസ്സിന്റെ ചാപല്യമേകിയോ?
മഴവില്ലുടഞ്ഞ പോൽ ചിതറി വീണിടും
എൻറെ സ്വപ്നം നീ അറിഞ്ഞിരുന്നോ ?
പ്രിയനേ.. നിൻ സാന്നിധ്യമെന്തായിരുന്നെന്നു
നിന്നസാന്നിധ്യത്തിൽ ഞാൻ ഓർത്തുപോയി
ഈ ചില്ലുജാലകവാതിൽക്കലിന്നും വ്യഥാ
ഞാൻ നിനക്കായ് കാത്തിരിപ്പൂ
ചിരി തൂകുമാമുഖം ഞാൻ തിരഞ്ഞു
കരയാം മനസ്സിൻ അഗാധത്തിലെപ്പോഴോ
നീയാം കുളിർക്കാറ്റലയടിച്ചു
ശ്യാമാംബരം വീണലിഞ്ഞൊരാ സാഗരം
എൻ നിസ്വനം വിസ്മരിച്ചിരികാം
ചിറകറ്റ മോഹങ്ങൾ അകലേക്ക് മറയുമ്പോൾ
ഈ വഴിത്താരയിൽ ഞാൻ തനിച്ചായ്
നീയെന്ന സത്യം നിലച്ചുവേന്നെപ്പോഴോ
ഇരുളാർന്നോരീ മനം ഓർത്തുപോയി
നിൻ സാന്നിധ്യമന്നെനിക്കെന്തായിരുന്നെന്നു
നിന്നസാന്നിധ്യത്തിൽ ഞാൻ ഓർത്തുപോയി
അകലുന്ന മേഘങ്ങൾ മൊഴിയുന്ന വാക്കുകൾ
എൻ കണ്ണുനീർതുള്ളിയിൽ പ്രതിഫലിപ്പൂ
ഞാൻ എന്നുമൊഴുകിടും നദിയായിടുന്നു
നിന്നെ തിരഞ്ഞു ഞാൻ സഞ്ചരിപ്പൂ
എൻ ബാല്യത്തിൽ നീ എൻറെ തോഴനായ്
വസന്തമാം കൗമാരത്തിലെൻ ശലഭമായ്
ശിശിരമാമീ യൌവനത്തിന്റെ തീരത്ത്
നീ സത്യം തിരഞ്ഞിടുന്നു
ചെമ്പനീർ പൂവിനു ശലഭമെന്താകുന്നു
ഒഴുകുന്നോരരുവിക്കു കുളിർകാറ്റതെന്താണ്
മൂകമാമീ വഴിത്താരയിൽ നിന്ന് ഞാൻ
എന്നിലെ നിന്നെ തിരിച്ചറിഞ്ഞു
മരണം! നിനക്ക് നിൻ സ്വപ്നങ്ങളേകിയോ?
നിൻ മനസ്സിന്റെ ചാപല്യമേകിയോ?
മഴവില്ലുടഞ്ഞ പോൽ ചിതറി വീണിടും
എൻറെ സ്വപ്നം നീ അറിഞ്ഞിരുന്നോ ?
പ്രിയനേ.. നിൻ സാന്നിധ്യമെന്തായിരുന്നെന്നു
നിന്നസാന്നിധ്യത്തിൽ ഞാൻ ഓർത്തുപോയി
ഈ ചില്ലുജാലകവാതിൽക്കലിന്നും വ്യഥാ
ഞാൻ നിനക്കായ് കാത്തിരിപ്പൂ
Tuesday, 10 September 2013
അത്തം
നാളിൽ, അതിരാവിലെ കുന്നിന്ചെരിവുകളിൽ പൂപറിക്കാൻ മത്സരിചോടിയ
കുട്ടിക്കാലം.സ്കൂൾ വിട്ടുമടങ്ങവേ പാടവരമ്പത്തെ മുക്കുറ്റിയുടെയും
കാക്കപ്പൂവിന്റെയും പുഞ്ചിരികൂടി കയ്യിലൊതുക്കിയിരുന്നു. മഴയിലും വെയിലിലും
കുട്ടിക്കൂട്ടാതെ വരവേല്ക്കാൻ ഒരുങ്ങിനിന്ന ഒരു നാടിന്റെ,ആ മണ്ണിന്റെ മണം
അറിഞ്ഞ പൂക്കൾ.!...അച്ഛൻ പറഞ്ഞ കുട്ടിക്കാലത്തിന്റെ ഓർമ്മകൾ,എനിക്ക് വെറും
സങ്കൽപ്പങ്ങൾ മാത്രം .ഞെട്ടറ്റ ശേഷവും ദിവസങ്ങള് യാത്ര ചെയ്തു
നനഞ്ഞും വാടിയും പ്ലാസ്റ്റിക് കവറിൽ എത്തുന്ന ഒരുപിടി പൂക്കൾ.ജീവനറ്റ
വെറും വർണങ്ങൾ!.ഉറക്കച്ചടവോടെ ഫ്രിഡ്ജ് ഇൽ വച്ച ആ പൂക്കളെടുത്ത് ടയിൽ
പാകിയ ഉമ്മറത്ത്,പ്രിന്റൌട്ട് ഡിസൈനുകൾ നോക്കി വിതറി.ചാണകം മെഴുകിയ തറയും
കാക്കപ്പൂവും വെറും സങ്കൽപ്പങ്ങൾ.!കാക്കപ്പൂവ്-കാക് കയെപോലെ
കറുത്ത പൂവെന്ന അതിവിചിത്ര സങ്കൽപം!! ഈ അടുത്ത് വഴിവക്കിൽ
അര്ക്കെന്നില്ലാതെ കാത്തുനില്ക്കുന്ന ആ "നീല" പൂവിനെ ഞാൻ
കണ്ടു,കാക്കപ്പൂവിനെ.
ഓര്മവച്ചനാൾ മുതൽ തുടരുന്ന പതിവ് ചമയങ്ങൾ ഒരർത്ഥത്തിൽ മടുത്തു കഴിഞ്ഞിരിക്കുന്നു.
ഓര്മവച്ചനാൾ മുതൽ തുടരുന്ന പതിവ് ചമയങ്ങൾ ഒരർത്ഥത്തിൽ മടുത്തു കഴിഞ്ഞിരിക്കുന്നു.
ചിലംബൊലി
മഴയിൽ നിൻ സ്വരം കാതോർത്തിരിക്കവേനിൻ നിശ്വാസമൊരു കാറ്റായെന്നെ പുൽകീ
നരുമന്നിൽ വീണൊരാ ചിലംബൊലി നാദമെൻ
ചിലങ്കക്ക് പുതുജീവൻ പകുത്തു നല്കീ
നനവൂരുമോര്മയിൽ എന്മനം തെങ്ങുമ്പോൾ
ഘനശ്യാമ മേഘങ്ങൾ വിതുമ്പി മെല്ലേ
നിൻ നരുപുഞ്ചിരി കുളിര്മാഴയാനെ-
നിക്കെപ്പോഴോ നിൻ സ്നേഹം തണലായി
നിനവിൽ ഞാൻ ഹിമകനമായിരുന്നെങ്കിലും
കനിവേരുമിലയായ് നീ തഴുകീ
കല്പടവിൻഗൽ നിൻ കാലൊച്ച കേൾക്കവേ
കൽവിലക്കൊളിയായ് ഞാൻ തെളിഞ്ഞു
പുതുമഴപ്പുലരിയിൽ നാലംബല മുറ്റം
എനിക്കായ് നിനക്കായ് കാതുനില്കെ
ആലില തഴുകുന്ന ജലകനമെന്നിനിനെ-
ന്നോടെന്തോ കളിപറഞ്ഞു ....
മഴയിൽ നിൻ സ്വരം കാതോർത്തിരിക്കവേ
നിൻ നിശ്വാസമൊരു കാറ്റായെന്നെ പുൽകീ
-- ഹരിത
Subscribe to:
Posts (Atom)