Tuesday, 10 September 2013

അത്തം നാളിൽ, അതിരാവിലെ കുന്നിന്ചെരിവുകളിൽ പൂപറിക്കാൻ മത്സരിചോടിയ കുട്ടിക്കാലം.സ്കൂൾ വിട്ടുമടങ്ങവേ പാടവരമ്പത്തെ മുക്കുറ്റിയുടെയും കാക്കപ്പൂവിന്റെയും പുഞ്ചിരികൂടി കയ്യിലൊതുക്കിയിരുന്നു. മഴയിലും വെയിലിലും കുട്ടിക്കൂട്ടാതെ വരവേല്ക്കാൻ ഒരുങ്ങിനിന്ന ഒരു നാടിന്റെ,ആ മണ്ണിന്റെ മണം അറിഞ്ഞ പൂക്കൾ.!...അച്ഛൻ പറഞ്ഞ കുട്ടിക്കാലത്തിന്റെ ഓർമ്മകൾ,എനിക്ക് വെറും സങ്കൽപ്പങ്ങൾ മാത്രം .ഞെട്ടറ്റ ശേഷവും ദിവസങ്ങള് യാത്ര ചെയ്തു നനഞ്ഞും വാടിയും പ്ലാസ്റ്റിക്‌ കവറിൽ എത്തുന്ന ഒരുപിടി പൂക്കൾ.ജീവനറ്റ വെറും വർണങ്ങൾ!.ഉറക്കച്ചടവോടെ ഫ്രിഡ്ജ്‌ ഇൽ വച്ച ആ പൂക്കളെടുത്ത് ടയിൽ പാകിയ ഉമ്മറത്ത്‌,പ്രിന്റൌട്ട് ഡിസൈനുകൾ നോക്കി വിതറി.ചാണകം മെഴുകിയ തറയും കാക്കപ്പൂവും വെറും സങ്കൽപ്പങ്ങൾ.!കാക്കപ്പൂവ്-കാക്കയെപോലെ കറുത്ത പൂവെന്ന അതിവിചിത്ര സങ്കൽപം!! ഈ അടുത്ത് വഴിവക്കിൽ അര്ക്കെന്നില്ലാതെ കാത്തുനില്ക്കുന്ന ആ "നീല" പൂവിനെ ഞാൻ കണ്ടു,കാക്കപ്പൂവിനെ.
ഓര്മവച്ചനാൾ മുതൽ തുടരുന്ന പതിവ് ചമയങ്ങൾ ഒരർത്ഥത്തിൽ മടുത്തു കഴിഞ്ഞിരിക്കുന്നു.

No comments:

Post a Comment